ഇരുപത്തിയൊന്നാം തീയതി

ദൈവമാതവേ, അവിടുന്ന് ഈശോയുടെ പരസ്യജീവിതകാലത്ത് ഈശോയോടുകൂടി സഞ്ചരിച്ചുകൊണ്ട് രക്ഷാകര്‍മ്മ്ത്തില്‍ സഹകരിച്ചല്ലോ. ദിവ്യമാതാവേ, ഞങ്ങളും ആത്മാക്കളുടെ രക്ഷയില്‍ തീക്ഷണതയുള്ളവരായി ജീവിക്കുവാന്‍ സഹായിക്കണമേ. അവിടുത്തെ ദിവ്യസുതന്റെ സുവിശേഷ പ്രബോധനങ്ങള്‍ അറിയാത്തവരും അതിനെ അവഗണിച്ചുകൊണ്ട് ജീവിക്കുന്നവരും പാപികളായിട്ടുള്ളവരെ അങ്ങേ ദിവ്യകുമാരന്റെ സവിധത്തിലേയ്ക്കാനയിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെ. കാനായിലെ കല്യാണവിരുന്നില്‍ അവിടുത്തെ പരസ്നേഹവും സേവനചൈതന്യവും പ്രകാശിതമാകുന്നു. ഞങ്ങളേയും അങ്ങേ അനുകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കണമെ.


ആമ്മേന്‍!


1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ

സുക്യതജപം:


മറിയത്തിന്റെ വിമലഹൃദയമേ, ഇന്ത്യക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ.